Sunday, August 1, 2010

 
ദുസ്വപ്നങ്ങള്‍

കറന്റില്ലാത്ത
രാത്രി.

ഇടിവാള്‍ മൂര്‍ച്ചയില്‍
കഷണങ്ങളാകുന്ന
ഇരുട്ട്.

തലകത്തും തെങ്ങ്
തനിയെ
ഇല്ലാതാവുകയാണ്.

തനിച്ചിരുന്നു കത്തും
റാന്തല്‍
നിശ്വാസങ്ങളെ
അടക്കിപ്പിടിച്ചിരിക്കുന്നു.
പുകച്ചില്ലിലൂടെ
വെളിച്ചം മാത്രം
എത്തിനോക്കുന്നു.

മഴമേഘങ്ങള്‍
പിടയ്ക്കുകയാണ്
ശ്വാസം കിട്ടാതെ.

കാറ്റോടിനടക്കുന്നു -
ണ്ടാവുമൊരെത്തും പിടിയുമില്ലാതെ.

ദാഹിച്ചു ദാഹിച്ചു
മരിക്കാറായ
ഉറക്കം
കൈകാലിട്ടടിക്കുന്നു.

കത്തിരാകുകയാവാം
ദുസ്വപ്നങ്ങള്‍
കാത്തിരിക്കുന്ന രാത്രി.

സുഹൃത്തെ പറയുക















സുഹൃത്തെ
പറയുക

ഓര്‍മയിലെ
നിലാസന്ധ്യ
കടന്നല്‍കുത്തേറ്റു
പുളയുന്നു .

വേദനിക്കുന്നുവോ നിനക്ക്?

വിരല്‍ത്തുമ്പിലെ
ചോര കൊണ്ടൊ-
രര്‍ദ്ധ വൃത്തം വരച്ച്
പോകട്ടെ
എന്ന് ചോദിച്ച്
മറുപടി കാക്കാതെ
പോവാനാവുമോ?....

Monday, February 22, 2010











പട്ടം




ആര്‍ത്തിയോടെ
കുതിക്കും

ഇനിയും
ഇനിയുമെന്ന്
കാറ്റിനോട് പറയും

മേഘത്തെ തൊടും
വെളിച്ചത്തെ
ക്കടക്കും

ഇരുട്ടില്‍
ഒറ്റയ്ക്ക് പായും
ഒടുവിലോന്നുമില്ലെന്നിരിക്കെ
താഴെ വീഴുമ്പോള്‍
ചിരിക്കും
പറന്ന്
കൊതി തീര്‍ന്ന്.

Sunday, February 14, 2010

ഊഞ്ഞാല്‍


ഊഞ്ഞാല്‍


എന്‍റെ ഭൂമി
മുകളിലേയ്ക്കുയര്‍ന്നു
ആകാശം
താഴേയ്ക്കു വന്നു.പൂക്കളും കിളികളും
മുകളിലേയ്ക്കു വന്നില്ല,
നക്ഷത്രങ്ങള്‍

താഴേയ്ക്കും

-മഞ്ജു

പോസ്റ്റ് ഓപ്ഷനുകള്‍

Saturday, February 6, 2010

പാട്ടിന്‍റെ തോണി

പാട്ടിന്‍റെ തോണി

-മഞ്ജു

അക്കരെയ്ക്കാണ്
കയറിയത്,
ഇപ്പോള്‍
ഇക്കരെ.
ചില യാത്രകള്‍
എവിടേയുമെത്തിക്കുന്നില്ല.
കടത്തുകാരാ,
നിന്‍റെ പാട്ടിന്‍റെ തോണിയില്‍ നിന്ന്
എനിക്കിറങ്ങാന്‍ തോന്നുന്നേ
ഇല്ല.



http://sopnangal.blogspot.com/

Monday, February 1, 2010

ഇരുട്ടില്‍













ഇരുട്ടില്‍



നിന്‍റെ കണ്ണുകള്‍ക്ക്‌
എന്‍റെ വേഗതയാണ്.
അവ
എനിയ്ക്ക്
മരുഭൂമിയുടെ ഓര്‍മ തരുന്നു.

ഞാന്‍ എത്രയോ അകലെ
ശൈത്യത്തില്‍.

ഹിമ പാളികള്‍
എന്‍റെ ഹൃദയത്തെ പൊതിഞ്ഞു.

നിന്‍റെ ഹൃദയത്തില്‍ നിന്ന്
വീശിയടിച്ച കാറ്റില്‍
നിലാവലിഞ്ഞു.

ഇരുട്ടില്‍ ഞാനെന്നെ തിരഞ്ഞു
നിന്നെയും



മഞ്ജു

Sunday, January 17, 2010


















വെയില്‍



അരികില്‍
ഒരു
പൂവിരിഞ്ഞു
.

കാറ്റിന്റെ തലോടലില്‍ അലിഞ്ഞു
മണമൊക്കെയും
കളഞ്ഞു
.

വണ്ടിനോട് ചിരിച്ചു
തേനത്രയും വെടിഞ്ഞു

വെയില്നെ പുണര്‍ന്നുഉടലാകെ വാടി
ഇതള
ടര്‍ന്നു.

മൊട്ട്
,
അറിഞ്ഞില്ല

ഇല
ഒന്നും

പറഞ്ഞില്ല..
 
മഴവില്‍

കുതിച്ചോഴുകും
നിലാവിന്‍റെ നദി
അതിന്‍ നടുക്ക്
നങ്കൂരമിട്ട
സ്ഫടിക നൌക

തുള്ളി ത്തെറിക്കും
സ്വപ്ന മത്സ്യങ്ങള്‍

അനങ്ങാത്ത പാറക്കെട്ടുകള്‍
കണ്ണ് കെട്ടാതെ കെട്ടുംമഞ്ഞ്

ഇരുകരയിലും
മണ്ണിനെ മറയ്ക്കും
പുല്ലുകള്‍

മണമില്ലാതെ ചിരിയ്ക്കും
പ്രതിബിംബത്തിലെ
ഇതളുകള്‍

തെച്ചിചോട്ടില്‍ കുരുതി ഒലിപ്പിച്ച കാറ്റിനെ
ഇനി കാണേണ്ട ;

മഴ വില്ലുപോല്‍
മാഞ്ഞു പോവട്ടെ
മനസ്സ്
....................................

-മഞ്ജു

Thursday, December 24, 2009
















ചിലപ്പോള്‍


ചുറ്റും അഗാധത
വിജനത കഴുത്തില്‍ മുറുകും രാത്രി
കാറ്റുകള്‍
തള്ളിയിടാന്‍ നോക്കും

പാറക്കെട്ടുകള്ക് മുകളിലൂടെ
പരക്കം പായും
തീപ്പന്തം കണ്ട പഞ്ഞിക്കെട്ട് പോല്‍
മനസ്
മൌനത്തിന്റെ പൊത്തുകളിലേക്ക്
നിലവിളികള്‍
ഇഴഞ്ഞു കയറും

സ്വപ്‌നങ്ങള്‍ വിഴുങ്ങി
തിരിച്ച് ഇറങ്ങാനാവാതെ
ശ്വാസം മുട്ടും

ഭയം ,
അതിന്റെ നിലവറക്കുള്ളില്‍
എണ്ണതീരാറായ വിളക്കിനു മുന്നില്‍
കണ്ണടച്ചു
പ്രാര്‍ത്ഥിക്കും
.
 
 
അമ്മ
ടല്‍ക്കരയില്‍
കാറ്റുകള്‍ ഓടിക്കളിക്കും

കൊഞ്ചിക്കൊഞ്ചി
മുടിയിഴകളിലും
സാരിത്തുന്പിലും
പിടിച്ചുവലിക്കും

തിരത്തോണികള്‍
കടലില്‍ ഇറക്കും
തിരിച്ചു വരും

അരികിലിരുന്നൊരാള്‍
ചേര്‍ത്ത്പിടിച്ചിട്ടും
മണല്‍ തരികള്‍ പോലെ
ഊര്‍ന്നു പോവും മനസ്സ്
അസ്തമിക്കാത്ത സന്ധ്യ
ആഗ്രഹിക്കും
കൂടണഞ്ട്ടൂം
കടലിരമ്പും
കാറ്റുലക്കും

ഗാഡനിദ്രയുടെ പാതിരാവിലും
ഹൃദയം
ഒരു തേങ്ങലിനെ
തൊട്ടിലാട്ടും


_ മഞ്ജു

No comments:

Post a Comment